18.1.10

വീണ്ടെടുപ്പ്


പെണ്ണ് കാണാന്‍ പോയി
അങ്ങോട്ടുമിങ്ങോട്ടും ചിരിച്ച്
പുറത്തിറങ്ങിയപ്പോഴാണ്, നിഴലില്‍
കരിമ്പൂച്ചകളെ ആദ്യമായി കണ്ടത്.

ചായക്കടയില്‍
പത്രം മുഖം കൊണ്ട് മറച്ച്
ദുബായിലെ സാമ്പത്തിക മാന്ദ്യം
ഉറക്കെ വായിക്കുകയായിരുന്നു ഒരാള്‍.

ബസില്‍ നിന്നിറങ്ങുമ്പോള്‍
ആണിയില്‍ കൊളുത്തി കീറിയ മുണ്ടിന്‍റെ ഭാഗം
പ്രകടനത്തില്‍ പതാകയായി പോയി.

പെട്ടെന്ന് പെയ്ത ചാറ്റല്‍ മഴ
നനഞ്ഞു നടന്നപ്പോള്‍
'കുടയുണ്ടാവില്ല' എന്നടക്കം പറയുന്നത് കേട്ടു.

മടക്കയാത്രയെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.
വില്പനക്ക് വെച്ച സ്ഥലം തിരിഞ്ഞു നോക്കിയിട്ടില്ല.
കൈയില്‍ വാച്ചില്ല.
മൊബൈലിനു കാമറയില്ല.
ചേന, തേങ്ങ, മാങ്ങാത്തൊലി.

പിന്നൊരു വൈകുന്നേരമാണ്
'സ്കോര്‍പിയോ' വില്‍
ചില്ലുകള്‍ താഴ്ത്തി
ഇടയ്ക്കിടെ പവ്വര്‍ ബ്രേക്കിട്ട്
ഒറ്റയ്ക്ക്
അങ്ങാടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും
ചുറ്റിയത്.

പിറ്റേന്ന്
ഉണര്‍ന്നെണീറ്റപ്പോള്‍
വീടിനു ചുറ്റിലും പൂക്കളം.

4 comments:

  1. angaadiyil pookal vidarumennu karuthaathirikkuka.. nee thanne angaadiyum, nee thanne poonthottavumaavuka ... avide aalukal kalleriyatte. appol vaadiya pookalil vasantham thirichu varum .. athu vare muttathe pookalam vaadaathirikkatte... .

    ReplyDelete